തൃശൂർ: കെ.എസ്.ടി.പി നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന ഷൊർണ്ണൂർ – കൊടുങ്ങല്ലൂർ, തൃ ശൂർ-കുന്നംകുളം റോഡുകളുടെ നിർമാണ പ്രവൃത്തികളും മേഖലയിൽ നടന്ന സ്വകാര്യ ബസ് സമരവും ബന്ധപ്പെട്ട് കലക്‌ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. എം.എൽ.എ മാരായ എ.സി. മൊയ്‌തീൻ, വി.ആർ. സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി എന്നിവരു ടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബസ് ഉടമ അസോസിയേഷൻ പ്രതിനിധികളുമായും ട്രേഡ് യൂ നിയൻ നേതാക്കളുമായും ചർച്ച നടത്തി.
തൃശൂർ-കുന്നംകുളം റോഡിലെ അറ്റകുറ്റപ്പണി ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കലക്ർ നിർദേ ശം നൽകി. റോഡ് നിർമാണ പ്രവർത്തികൾ വേഗത്തിലാക്കാനും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഏ കോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനും കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും നിലവിൽ ഡൈവേർഷനുള്ള ഇടങ്ങളിൽ കൃത്യമായി സൂചന ബോർഡുകൾ സ്ഥാപിക്കണം. ട്രാഫിക് ഡൈവേർഷൻ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളും സാങ്കേതികമായ വശങ്ങൾ പരിശോധിക്കാനും സബ് കമ്മിറ്റി രൂപീകരി ക്കാനും യോഗത്തിൽ തീരുമാനിച്ചു.