പാക് സേനാ മേധാവിയെ അട്ടിമറിച്ചതായി വിവരം. അസീം മുനീര്‍ കസ്റ്റഡിയിലെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജനറല്‍ ഷാഹിര്‍ ഷംഷാദ് മിര്‍സയാണ് പുതിയ സേനാ മേധാവി എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതേസമയം പാക്കിസ്ഥാനില്‍ ബലൂച് ലിബറേഷൻ ആര്‍മി ആക്രമണം നടത്തുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വറ്റ ബിഎല്‍എ പിടിച്ചെടുത്തതായും സൈനിക കേന്ദ്രം പിടിച്ചെടുത്തതായുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇസ്ലാമാബാദ്, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യ വൻ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പാക് സര്‍ക്കാര്‍ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ എല്ലാം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ എല്ലായിടങ്ങളും ഇരുട്ടിലാണ്.