മണ്ണുത്തി: ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ മരത്താക്കര സ്വദേശിയായ 17കാരനെ ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതികൾ അ റസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശി കേളങ്ങാത്ത വീ ട്ടിൽ ജിഷ്ണു (24), ഒല്ലൂക്കര ഇലഞ്ഞികുളം സ്വ ദേശി വടക്കൂടൻ വീട്ടിൽ അതുൽ (30), കൊഴുക്കു ള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (20) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ. ഷമീറിന്റെ നേതൃത്വത്തിൽ മണ്ണുത്തി സബ് ഇൻ സ്പെക്ടർ കെ.സി. ബൈജുവും സംഘവും അറ സ്റ്റ് ചെയ്തത്.
മാർച്ച് 15നാണ് കേസിനാസ്‌പദമായ സംഭവം. മ രത്താക്കര സ്വദേശിയായ 17കാരനെ സ്കൂട്ടറിൽ പട്ടാളകുന്നത്ത് കൊണ്ടുപോയി പ്രതികൾ മർദി ക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടി സ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേ ഷണം ആരംഭിച്ചത്. പ്രതികളെ കൊഴുക്കുള്ളിയി ൽ നിന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്.


