ചാലക്കുടിയിൽ വൻ അഗ്നിബാധ. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യ ശേഖരത്തിലാണ് അഗ്നിബാധയുണ്ടായത്. നഗരസഭയിലെ ഹരിക കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട, പുതുക്കാട്, എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുള്ള അഗ്നിശമന സംവിധാനം പ്രവർത്തനരഹിതമാണ്. ഈ പ്ലാൻറ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ തീ അണക്കാൻ കഴിയുമായിരുന്നു.